Sunday, December 28, 2008

പ്രണയ വിത്ത്

കിലുക്കംകെട്ടിയ കാല്‍പ്പാദക്കിളികള്‍ കുറുകി നടന്നു
ഒറ്റക്കുരുവിമരത്തിന്‍ ചോട്ടില്‍
വിണ്ണിനും മണ്ണിനും ഇടയിലിടം തേടി
കാതരയാമൊരു ഹൃദയം,കാതരമാമൊരു ഹൃദയം।

ഒറ്റക്കിരിക്കുമ്പോള്‍ ഒറ്റയായെന്നല്ല
മറ്റൊരു മനസ്സില്‍ കുടിയേറ്റം
മറ്റുള്ളോരൊപ്പമിരിക്കുമ്പോള്‍
ഒറ്റയാവുന്നിതെന്‍ ചിത്തം

ആഴത്തില്‍ നിന്നൊരു മുത്ത്
തനിയാവര്‍ത്തനത്തിന്റെ സ്വത്ത്
ആയിരമായിരമാവര്‍ത്തിക്കാന്‍
പ്രണയത്തോടിലെ വിത്ത്

2 comments:

a traveller with creative energy said...

കിലുക്കംകെട്ടിയ കാല്‍പ്പാദക്കിളികള്‍ കുറുകി നടന്നു
ഒറ്റക്കുരുവിമരത്തിന്‍ ചോട്ടില്‍
വിണ്ണിനും മണ്ണിനും ഇടയിലിടം തേടി
കാതരയാമൊരു ഹൃദയം,കാതരമാമൊരു ഹൃദയം।

a traveller with creative energy said...

പ്രണയ വിത്ത്

കിലുക്കംകെട്ടിയ കാല്‍പ്പാദക്കിളികള്‍ കുറുകി നടന്നു
ഒറ്റക്കുരുവിമരത്തിന്‍ ചോട്ടില്‍
വിണ്ണിനും മണ്ണിനും ഇടയിലിടം തേടി
കാതരയാമൊരു ഹൃദയം,കാതരമാമൊരു ഹൃദയം।